Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elizabeth Short

ഹോളിവുഡ് നടിയ കൊന്ന് രണ്ടു കഷണമാക്കി ഉപേക്ഷിച്ച കേസ്; 80 വർഷം പിന്നിടുമ്പോഴും നിഗൂഢത, ലോകം ഞെട്ടിയ 'ബ്ലാക്ക് ഡാലിയ' കൊലപാതകം

1947 ജനുവരി 15-ന് അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ നടന്ന കൊലപാതകം. കൊല്ലപ്പെട്ടത് യുവനടി എലിസബത്ത് ഷോട്ട്. ഹോളിവുഡിന്‍റെ വെള്ളിവെളിച്ചത്തിൽ കറുത്ത അടയാളമായി ഇന്നും ആ 22-കാരിയുടെ മുഖമുണ്ട്. എൺപതു വർഷം പിന്നിടുമ്പോഴും കൊടും ക്രൂരനായ കൊലയാളിയെക്കുറിച്ച് ഒരു വിവരവുമില്ല. കൊലയ്ക്കുശേഷം തയാറാക്കിയ കത്തും എലിസബത്തിന്‍റെ വിവിധ വസ്തുക്കളും ഉൾപ്പെടെ പ്രമുഖ പത്രത്തിന്‍റെ ഓഫിസിലേക്ക് തപാലിലൂടെ അയച്ചുകൊടുത്ത അതിസമർഥനായ കൊലയാളി ആരാണ്? ലോകത്ത് ഏറ്റവും ആസൂത്രിതമായി നടത്തിയ കൊലപാതകം ഇന്നും കുറ്റാന്വേഷകർക്കു പ്രഹേളികയായി തുടരുന്നു.

1947 ജനുവരി 15
അന്നത്തെ പ്രഭാതത്തിൽ, ഒഴിഞ്ഞ പറമ്പിലൂടെ തന്‍റെ മകളുമൊത്തു നടന്നുപോയ സ്ത്രീയാണു മൃതദേഹം ആദ്യം കണ്ടത്. ദൂരെനിന്നു നോക്കിയപ്പോൾ തുണിപ്പാവയോ കടലാസ് കഷണങ്ങളോ ആയിരിക്കാം അതെന്നാണ് അവർ കരുതിയത്. എന്നാൽ അടുത്തെത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. നടുവേ മുറിച്ചു രണ്ടു കഷണമാക്കപ്പെട്ട നിലയിൽ ഒരു യുവതിയുടെ മൃതശരീരം.
അമേരിക്കൻ ചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരവും നിഗൂഢവുമായ ഒരു അധ്യായത്തിന്‍റെ തുടക്കമായിരുന്നു അത്! ലോകമെന്പാടുമുള്ള മാധ്യമങ്ങൾ 'ബ്ലാക്ക് ഡാലിയ' കൊലപാതകം എന്നു വിശേഷിപ്പിക്കപ്പെട്ട ആ സംഭവം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

പൊലീസിനെ നടുക്കടലിലാക്കിയ അന്വേഷണം
കേസ് അന്വേഷിച്ച ലോസ് ഏഞ്ചലസ് പൊലിസിനു തുടക്കം മുതൽതന്നെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ആയിരക്കണക്കിന് ആളുകളെ ചോദ്യം ചെയ്തു, നൂറുകണക്കിനു പേരെ സംശയമുനയിൽ നിർത്തി. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിക്കുകയായിരുന്നു.

ഇതിനിടയിൽ മാധ്യമങ്ങൾക്കു ലഭിച്ച ചില കത്തുകളും സന്ദേശങ്ങളുമാണു കേസിനു കൂടുതൽ നിഗൂഢത നൽകിയത്. കൊലപാതകിയുടേതെന്ന് അവകാശപ്പെടുന്ന കത്തുകൾക്കൊപ്പം എലിസബത്തിന്‍റെ ജനന സർട്ടിഫിക്കറ്റ്, ചിത്രങ്ങൾ, വിലാസങ്ങൾ എഴുതിയ നോട്ട്ബുക്ക്, വ്യക്തിഗത സാധനങ്ങൾ എന്നിവ മാധ്യമസ്ഥാപനങ്ങൾക്കു തപാലിൽ ലഭിച്ചു. എലിസബത്തിന്‍റെ വസ്തുവകകൾ പൂർണമായും അണുനാശിനി ഉപയോഗിച്ച് കഴുകി വിരലടയാളങ്ങൾ മായ്ച്ച ശേഷമാണു മാധ്യമങ്ങൾക്ക് അയച്ചത്. ഇതു കൊലപാതകിയുടെ ആസൂത്രണ മികവിലേക്കു വിരൽ ചൂണ്ടുന്നു.

 

Latest News

Corehub Up